Skip to main content

മയ്യിത്ത് മുന്നിലില്ലാതെ നിർവഹിക്കുന്ന മയ്യിത്ത് നമസ്ക്കാരം.

ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?. 

ഉത്തരം: 
"ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല." 
ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുണ്ടിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി (സ) ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന് അനുഷ്ടിച്ച് കാണിച്ചു തരുമായിരുന്നത് നബി (സ) യായിരുന്നു.  അതുപോലെത്തന്നെ സ്വഹാബത്തില്‍ നിന്നും (നജാശിയുടേതൊഴികെ) അവര്‍ ഏതെങ്കിലും ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിച്ചതായി വന്നിട്ടില്ല. ഉമറാക്കാളോ, ഖുലാഫാക്കളോ ഒക്കെ മരണപ്പെട്ടപ്പോഴും അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കപ്പെട്ടില്ല. നമ്മള്‍ സൂചിപ്പിച്ച ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ അഭിപ്രായം. ശരിയായ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഈ വിഷയത്തില്‍ അദ്ദേഹം തൗഫീഖ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി കല്പിച്ചാല്‍ അത് നിര്‍വഹിക്കല്‍ പുണ്യകരമായ കാര്യമാണ്. അഥവാ ഭരണാധികാരി ചെയ്യാന്‍ കല്പിച്ചാല്‍ അത് പുണ്യകരമായ കാര്യമായി മാറുന്നു. കാരണം നമ്മള്‍ അനുസരിക്കുവാന്‍ വേണ്ടി കല്പിക്കപ്പെട്ട ഭരണാധികാരിയോടുള്ള അനുസരണയില്‍ പെട്ടതാണത്.  അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക." -[നിസാഅ്:59]. ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസിന് വേണ്ടി നമസ്കരിക്കാനായി ഭരണാധികാരി കല്പിച്ചപ്പോള്‍ ചില ആളുകള്‍ അത് ചെയ്യാതെ വിട്ടുനിന്നതായി നമുക്കറിയാന്‍ സാധിച്ചു. അവര്‍ക്ക് തെറ്റുപറ്റി. അതവരുടെ വിവരക്കേട് കൊണ്ടാണ്. കാരണം ഭരണാധികാരിയുടെ കല്പനപ്രകാരം നമ്മള്‍ ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചത്  അല്ലാഹുവിനുള്ള അനുസരണയെന്നോണമാണ്.  "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക." -[നിസാഅ്:59].എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍. ഇനി അത് ബിദ്അത്താണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭരണാധികാരി ഒരു ബിദ്അത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് അനുസരിക്കേണ്ടതുണ്ടോ എന്നാണ് അവര്‍ പറയുന്നതെങ്കില്‍, നമുക്ക് പറയാനുള്ളത്: അല്ല അത് ബിദ്അത്തല്ല എന്നാണ്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ്. ഫിഖ്ഹിയായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന കാര്യങ്ങനെ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. അത്തരം കാര്യങ്ങളെ ബിദ്അത്ത് എന്ന് വിളിച്ചാല്‍ എല്ലാ ഫുഖഹാക്കളും മുബ്തദിഉകളായിത്തീരും. ഓരോരുത്തരും തന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തവരോട് നീ ബിദ്അത്തുകാരനാണ് എന്ന് പറയേണ്ടി വരും. അപ്രകാരം പണ്ഡിതന്മാരില്‍ ഒരാളും തന്നെ പറഞ്ഞതായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നു: അത് ബിദ്അത്താണ് എന്ന് വാദിച്ച സഹോദരങ്ങളുടെ ഇജ്തിഹാദ് അസ്ഥാനത്താണ്. ഏതായാലും ശരിയായ അഭിപ്രായം:  ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം സുന്നത്തല്ല. പക്ഷെ ഭരണാധികാരി അത് ചെയ്യാന്‍ വേണ്ടി കല്പിച്ചാല്‍ പുണ്യകരമാണ്. അത് അല്ലാഹുവിനോടുള്ള അനുസരണയില്‍ പെട്ടതാണ്. കാരണം അല്ലാഹു (ഭരണാധികാരികളെ അനുസരിക്കാന്‍) കല്പിച്ചിട്ടുണ്ട് ."




[ഈ ചോദ്യോത്തരം ശ്രവിക്കാന്‍ ഈ ലിങ്കില്‍ പോകാവുന്നതാണ് :
https://www.youtube.com/watch?v=iFUHwmKMVOk ]








കടപ്പാട്: telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.  ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛   ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്.  ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീ...

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya