Skip to main content

ചോദ്യം : ശിർക്ക്‌ ചെയ്യുന്നുവെന്ന്‌ ഉറപ്പുള്ള ഇമാമിനെ നമസ്ക്കാരത്തിൽ പിന്തുടരാമോ ?

ചോദ്യം: ഒരു പള്ളിയിലെ ഇമാം മരിച്ചവരെ വിളിച്ച്‌ പ്രാർത്ഥിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതായി അറിയുവാൻ കഴിഞ്ഞു. ഖബറിൽ കിടക്കുന്ന ഇവർ അല്ലാഹുവിന്റെ ഔലിയാക്കളാണെന്നും അല്ലാഹുവിനോട്‌ നമുക്ക്‌ വേണ്ടി ശുപാർശ നടത്തുവാൻ കഴിവുള്ളവരാണെന്നും അയാൾ അവകാശപ്പെടുന്നു. തൗഹീദിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്ന ഞാൻ ആ ഇമാമിന്റെ പിന്നിൽ ജമാഅത്തായി നമസ്ക്കരിക്കുന്നത്‌ അനുവദനീയമാണോ? കൂടാതെ അല്ലാഹുവിന്‌ പുറമെയുള്ളവരുടെ പേരിൽ സത്യം ചെയ്യുക, അവരെ വിളിച്ചു സഹായം തേടുക,  അല്ലാഹുവിലേക്ക്‌ അടുക്കുവാൻ ഇവരെ ഇടയാളൻമാരാക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും  ദയവായി വിശദീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.


ഉത്തരം: 
താങ്കൾ എഴുത്തിൽ പരാമർശിച്ച ഇമാം ഖബറാളികളോട്‌ വിളിച്ചു പ്രാർത്ഥിക്കുകയും അവരുടെ പേരിൽ സത്യം ചെയ്യുകയും  ചെയ്യുന്നയാളാണെന്ന്‌ ഉറപ്പുണ്ടെങ്കിൽ  അയാളുടെ പിന്നിൽ നമസ്ക്കരിക്കുന്നത്‌ അനുവദനീയമല്ല. 
എന്തെന്നാൽ അല്ലാഹുവിന്‌ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും പങ്ക്‌ ചേർക്കുക വഴി  അയാളെ മുശ്‌രിക്‌ ആയി കണക്കാക്കേണ്ടതാണ്‌. അയാൾ ഒററക്ക്‌  നമസ്‌ക്കരിക്കുന്നതും ജമാഅത്തായി നമസ്ക്കരിക്കുന്നതുമെല്ലാം ബാത്വിൽ ആകുന്നു.  ആയതിനാൽ ഒരു മുസ്ലിമിന്‌ അയാളുടെ പിന്നിൽ നമസ്ക്കരിക്കൽ അനുവദനീയമല്ല തന്നെ.



അല്ലാഹുവിന്റെ വചനങ്ങൾ കാണുക:

وَلَوْ أَشْرَكُواْ لَحَبِطَ عَنْهُم مَّا كَانُواْ يَعْمَلُونَ

“അവർ അല്ലാഹുവോട്‌ പങ്ക്‌ ചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്‌ഫലമായിപ്പോകുമായിരുന്നു.” (6:88)

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത്‌ ഇതത്രെ.  (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും”.(39:65)

بَلِ اللَّهَ فَاعْبُدْ وَكُن مِّنْ الشَّاكِرِينَ

“അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക”. (39:66)


(ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബ്ദുൽ റസാഖ്‌ അഫീഫി, ശൈഖ്‌ അബ്ദുള്ളാ ഇബ്നു ഗുദയ്യാൻ എന്നിവരടങ്ങുന്ന സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭ ഈ വിഷയത്തിൽ രേഖപ്പെടുത്തിയ ഫത്‌വ. ലജന ഫത് വാ . 9336/1)








കടപ്പാട് : telegram.me/fatwaalislamiyya

Comments

Popular posts from this blog

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം:  الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്.  എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥ...

ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?

ഉത്തരം:  ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല. എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്. (ഫതാവാ ലജ്നതുദ്ദാഇമ: 12/90) കടപ്പാട്: telegram.me/fatwaalislamiyya

വെള്ളിയാഴ്ച ദിവസം 'സൂറത്തുല്‍ കഹ്ഫ്‌' പാരായണം ചെയ്യേണ്ടതെപ്പോള്‍ ?

ഉത്തരം :  വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം. عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق " അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ] മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :  " من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين " " ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്. അ...